Thursday, February 18, 2016

വരവായി കളിക്കാലം

വിത്തും കയ്കൊട്ടും എടുക്കുന്ന മേടമാസത്തിലെ വിളവിറയ്ക്കലിന്റെ തുടക്കമാണ് കണ്യാര്‍കൊള്ളല്‍. തോറ്റങ്ങള്‍ പാടി നൃത്തംചെയ്ത് സമ്പല്‍സമൃദ്ധിയ്ക്ക് ആയി ഭഗവതിയെ പ്രീതിപെടുത്തുന്ന അനുഷ്ഠാനവഴിപാടാണ് കണ്യാര്‍കളി. താളവട്ടം എന്ന പന്തല്‍പ്രവേശനവും വാരികൂട്ടിതൊഴലും കഴിഞ്ഞാല്‍ നടരാജനൃത്തമായ ശിവതാണ്ഡവം അരങ്ങേറുന്നു. 

“മന്നയ്യെ കല്ലായോഗി നിത്രാടയോഗി...
ശൂരത്രമിത്രായോഗി ഉള്ളാടയോഗി...
പതനമില്ലാതയോഗി വരുവാടയോഗി...
അന്നയ്യെ കല്ലായോഗി ആനന്ദയോഗി...”

  • ഒരു സമുദായത്തിന്‍റെ കൂട്ടം പന്തലില്‍ പ്രവേശിച്ച് അവരുടെ വൈഭവങ്ങള്‍ പറഞ്ഞു കളിക്കുന്നതാണ് കൂട്ടപൊറാട്ട്.
  • നായര്‍ പ്രതാപം പറഞ്ഞു പന്തലില്‍ പ്രവേശിക്കുന്ന ‘ആളുവാരി’, കൂട്ടകണക്കര്‍ പൊറാട്ടില്‍ മാത്രം കാണുന്ന ഫലിതകഥാപാത്രമാണ്.
  • ദമ്പതിപൊറാട്ടിലെ ചോദ്യക്കാരനും നര്‍മ്മരസകാരനാണ്.